ടെഹ്റാൻ: ഇസ്രയേലിനുവേണ്ടി ചാരപ്പണി ചെയ്തയാളുടെ വധശിക്ഷ നടപ്പാക്കിയതായി ഇറേനിയൻ വൃത്തങ്ങൾ അറിയിച്ചു.
യുഎസും ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തുടങ്ങിയശേഷം ഇത്തരം കുറ്റകൃത്യവുമായി ബന്ധപ്പെട്ട ആദ്യ വധശിക്ഷയാണിത്.
ഖൗറൂഷ് കെയ്വാനി എന്നയാളുടെ ശിക്ഷയാണ് ഇന്നലെ നടപ്പാക്കിയതെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ 12 ദിന യുദ്ധത്തിനിടെയാണ് അറസ്റ്റിലായത്.
ഇസ്രയേലിലെ മൊസാദ് ചാരസംഘടനയ്ക്ക് തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയിരുന്നു. ഇസ്രയേലിലും വിദേശ രാജ്യങ്ങളിലും ഇയാൾക്ക് പരിശീലനം ലഭിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.